Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പഞ്ചവാദ്യത്തിലെ വിസ്മയം

1975 സെപ്റ്റംബര്‍ 19ന്‌ ചന്ദ്രശേഖരമാരാറുടേയും ഓമനയമ്മയുടേയും മകനായി ആലപ്പുഴ ചേര്‍ത്തല മരുത്തോര്‍വട്ടത്ത്‌ ജനിച്ച ഉണ്ണികൃഷ്ണന്‍ പഞ്ചവാദ്യത്തിന്‌ പുറമേ പഞ്ചാരി മേളം, പാണി, സോപാന സംഗീതം, കളമെഴുത്ത്‌ പാട്ട്‌, ചെണ്ട എന്നിവയും സ്വായത്തമാക്കിയിട്ടുണ്ട്‌.

അരുണ്‍ മോഹന്‍ by അരുണ്‍ മോഹന്‍
Apr 7, 2017, 02:03 pm IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

ഓംകാരധ്വനിയാല്‍ നാദപ്രപഞ്ചം തീര്‍ക്കുന്ന പഞ്ചവാദ്യം എന്ന കലയില്‍ വിസ്മയം തീര്‍ക്കുകയാണ്‌ ചേര്‍ത്തല മരുത്തോര്‍വട്ടം ക്ഷേത്രശ്രീ ഉണ്ണികൃഷ്ണന്‍. തേവരെ തൊട്ടുണര്‍ത്തുന്ന കൊമ്പ്‌(പണ്ട്‌ ശംഖ്‌), ഇടയ്‌ക്ക, തിമില, മദ്ദളം, ഇലത്താളം എന്നീ വാാ‍ദ്യങ്ങള്‍ സമന്വയിക്കുന്ന പഞ്ചവാദ്യ കലയ്‌ക്ക്‌ ചാരുത നല്‍കുകയാണ്‌ ഈ കലാകാരന്‍. കാലത്തിന്റെ മുന്നേറ്റത്തില്‍ പ്രതാപം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ക്ഷേത്ര കലയ്‌ക്ക്‌ വേറിട്ടൊരു മാനം തീര്‍ക്കാനുള്ള ശ്രമം. സ്ഥിരോത്സാഹവും നിത്യസാധകവുമാണ്‌ ഇദ്ദേഹത്തെ വാദ്യകലകളില്‍ നിപുണനാക്കിയത്‌. സ്വയം പരിശീലിച്ചും പരിശീലിപ്പിച്ചും ഏകദേശം 30 വര്‍ഷത്തോളമായി ക്ഷേത്രകലാവാദ്യങ്ങളില്‍ സജീവമാണ്‌ ഉണ്ണിക്കൃഷ്ണന്‍. 1975 സെപ്റ്റംബര്‍ 19ന്‌ ചന്ദ്രശേഖരമാരാറുടേയും ഓമനയമ്മയുടേയും മകനായി ആലപ്പുഴ ചേര്‍ത്തല മരുത്തോര്‍വട്ടത്ത്‌ ജനിച്ച ഉണ്ണികൃഷ്ണന്‍ പഞ്ചവാദ്യത്തിന്‌ പുറമേ പഞ്ചാരി മേളം, പാണി, സോപാന സംഗീതം, കളമെഴുത്ത്‌ പാട്ട്‌, ചെണ്ട എന്നിവയും സ്വായത്തമാക്കിയിട്ടുണ്ട്‌. അഞ്ചാം വയസ്സില്‍ അച്ഛന്‍ ശ്രീ മരുത്തോര്‍വട്ടം ചന്ദ്രശേഖരമാരാരില്‍ നിന്നും ഇടയ്‌ക്കയില്‍ ആദ്യാക്ഷരം കുറിച്ച ഉണ്ണികൃഷ്ണന്റെ അരങ്ങേറ്റം മരുത്തോര്‍വട്ടം ധന്വന്തരി മൂര്‍ത്തി സന്നിധിയിലായിരുന്നു. പാരമ്പര്യ ശൈലിയില്‍ വാദ്യങ്ങള്‍ അഭ്യസിക്കാന്‍ തുടങ്ങിയ അദ്ദേഹം 1993ല്‍ വൈക്കം ക്ഷേത്രകലാ പീഠത്തില്‍ നിന്നും പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണത്തില്‍ ത്രിവത്സര ഡിപ്ലോമയും കരസ്ഥമാക്കി. തുടര്‍ന്ന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള നിരവധി ക്ഷേത്രങ്ങളില്‍ ജോലി ചെയ്തു വരുന്നു. കേരളത്തിന്‌ അകത്തും പുറത്തുമായി പരിപാടികള്‍ നടത്തുന്ന ഇദ്ദേഹം നിരവധി ശിഷ്യ സമ്പത്തിനും കൂടി ഉടമയാണ്‌. മേള കൊഴുപ്പില്‍ ആകൃഷ്ടരായി യുവാക്കളും കുട്ടികളുമായി ധാരാളം പേരാണ്‌ പഞ്ചവാദ്യം അഭ്യസിക്കാന്‍ ഉണ്ണികൃഷ്ണനെ തേടിയെത്തുന്നത്‌. മരുത്തേര്‍വട്ടം, വളവനാട്‌, തണ്ണീര്‍മുക്കം, കൊച്ചനാകുളങ്ങര, ശ്രീകണ്ഠമംഗലം, ചേര്‍ത്തല നടുവോരം ഭാഗം കരയോഗം എന്നിവിടങ്ങളിലെല്ലാം അദ്ദേഹം വാദ്യങ്ങള്‍ അഭ്യസിപ്പിച്ചു വരുന്നു. മുഖ്യ ശിഷ്യന്മാരിലൊരാളും അനന്തരവനുകൂടിയായ ശരത്ത്‌ ചന്ദ്രനും ഉണ്ണികൃഷ്ണനെ സഹായിക്കാന്‍ കൂടാറുണ്ട്‌. സംഗീത ലോകത്ത്‌ ടെക്നോളജിയുടെ കരുത്തില്‍ പുതുമകള്‍ കൊണ്ടു വരുന്നുണ്ട്‌. എന്നാല്‍ അതിനോട്‌ കിടപിടിക്കുന്ന രീതിയില്‍ പഞ്ചവാദ്യത്തില്‍ എന്തെങ്കിലും വേറിട്ടു ചെയ്യാന്‍ കഴിയില്ല. ദേവന്റെ കലയായതു കൊണ്ട്‌ തന്നെ അത്തരം വേറിട്ട രീതി എന്തെങ്കിലും അവലംബിക്കാന്‍ സാധിക്കില്ലെന്നാണ്‌ ഉണ്ണികൃഷ്ണന്റെ പക്ഷം. എങ്കില്‍ക്കൂടി ക്ഷേത്രകലാവാദ്യങ്ങളില്‍ തന്റേതായ പ്രതിഭ കൊണ്ട്‌ ആസ്വാദകരെ താള-മേളങ്ങളുടെ പാരമ്യത്തിലെത്തിക്കുന്ന ഇദ്ദേഹത്തെ തേടി ഒട്ടനവധി പുരസ്ക്കാരങ്ങള്‍ എത്തിയിട്ടുണ്ട്‌. 2006ല്‍ ജന്മസ്ഥലത്ത്‌ വച്ച്‌ ശിഷ്യന്മാര്‍ ചേര്‍ന്ന്‌ നല്‍കിയ സുവര്‍ണ മുദ്രാ പുരസ്ക്കാരം, 2008ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്ര ശ്രീ പുരസ്ക്കാരം, 2010ല്‍ ക്ഷേത്ര അനുഷ്ഠാന കലാവേധിയുടെ നാദശ്രീ പുരസ്ക്കാരം എന്നിവയാണ്‌ ഇതില്‍ പ്രധാനം. കൂടാതെ ചെറുതും വലുതുമായ നിരവധി പുരസ്ക്കാരങ്ങള്‍ വേറെ. മക്കളില്‍ അശ്വിന്‍ ഉണ്ണി അച്ഛനില്‍ നിന്ന്‌ പഞ്ചവാദ്യം അഭ്യസിക്കുന്നുണ്ട്‌. കൂടാതെ ഭാര്യ രജിതയും ഇളയ മകന്‍ അര്‍ജ്ജുന്‍ കൃഷ്ണയും അദ്ദേഹത്തിന്‌ പിന്തുണയേകി ഒപ്പമുണ്ട്‌.

Tags: ചേര്‍ത്തല മരുത്തോര്‍വട്ടം ഉണ്ണികൃഷ്ണന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ ഡ്രാഗൺ ഐ: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം, ഫ്ലോറിഡയിൽ നിന്ന് കാണാതായ 60 കുട്ടികളെ കണ്ടെത്തി

ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടോ? ഇന്റലിജൻസ് റിപ്പോർട്ടിന്റെ അവകാശവാദത്തോടുള്ള ട്രംപിന്റെ പ്രതികരണം ഇങ്ങനെ

വെടിനിർത്തലിന് ശേഷം ഇറാൻ വ്യോമാതിർത്തി തുറന്നു, ജറുസലേമിലെ യുഎസ് എംബസി ഇന്ന് തുറക്കും : ഇസ്രായേൽ എല്ലാത്തരം വിലക്കുകളും നീക്കി

ചക്രവാതച്ചുഴി: 14 ജില്ലകളിലും ശക്തമായ മഴ, 8 ജില്ലകളിൽ യെല്ലോ അലർട്ട്

നീ ബ്രാഹ്മിണ്‍ കുടുംബമാണ്.നിങ്ങള്‍ തമ്മില്‍ ഒരിക്കലും ചേരില്ല:ജീവിച്ചു കാണിക്കുമെന്ന് മമ്മൂക്കയെ വെല്ലുവിളിച്ച് മേനക

നിലമ്പൂരില്‍ സ്വരാജ് തോറ്റാല്‍ ലീഗില്‍ ചേരാമെന്ന് ബെറ്റ് വെച്ച ഗഫൂര്‍ സിപിഐ വിട്ട് ലീഗിൽ ചേർന്നു

പ്രണയത്തെ എതിർത്ത അമ്മയെ പത്താംക്ലാസുകാരിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി

ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് ഇതുവരെ 2,295 പൗരൻമാരെ തിരിച്ചെത്തിച്ചെന്ന് ഇന്ത്യ

ഇറാനില്‍ ഭരണകൂടമാറ്റം സംഭവിച്ചാല്‍ അത് കലാപത്തിനിടയാക്കുമെന്ന് ട്രംപ്

ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്കു നേരേ നിരന്തരം ലൈം​ഗികാതിക്രമം: സ്കൂൾ ബസ് ഡ്രൈവർ റഹീം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies