
കൊച്ചി: തൃശൂരിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി തള്ളി ഹൈക്കോടതി. ഹർജി നിലനിൽക്കില്ലെന്ന വാദം കോടതി അംഗീകരിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയായി ലോക് സഭയിലേക്ക് മത്സരിച്ച ജോഷി വില്ലടത്തിന്റെ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
ഹർജി നിലനിൽക്കില്ലെന്ന് സുരേഷ് ഗോപി വാദിച്ചിരുന്നു. ഈ വാദമാണ് ജസ്റ്റിസ് കൗസർ എടഗപത്തിന്റെ ബെഞ്ച് അംഗീകരിച്ചത്. അതേസമയം മതചിഹ്നം ഉപയോഗിച്ച് സുരേഷ് ഗോപി വോട്ട് തേടിയെന്ന ഹർജി ഇപ്പോഴും ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്. തൃശൂരിലെ ഒരു വോട്ടറാണ് ഈ ഹർജി നൽകിയത്. ഈ ഹർജി നിലനിൽക്കുമെന്ന് നേരത്തെ തന്നെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.