India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഹൈദരാബാദ് : രാജ്യത്ത് അനധികൃത എൽപിജി സിലിണ്ടർ പൂഴ്‌ത്തിവയ്‌പ്പിനും, കരിഞ്ചന്തയിലെ വിൽപ്പനയ്‌ക്കുമെതിരെ ശക്തമായ നീക്കങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ ഹൈദരാബാദിലെ ശ്മശാനത്തിൽ നിന്ന് 21,88,000 രൂപ വിലമതിക്കുന്ന 414 സിലിണ്ടറുകളാണ് കണ്ടെത്തിയത് . സംഭവത്തിൽ എൽപിജി വിതരണക്കാരനായ മുഹമ്മദ് ആമിർ അറസ്റ്റിലായി. ആമിർ ഉൾപ്പെടെ 10 അംഗ സംഘമാണ് പിടിയിലായത്. സിലിണ്ടറുകൾ ഇരട്ടി വിലയിൽ വിൽക്കാനായിരുന്നു നീക്കം.

“മെട്രോ ഗ്യാസ് ഏജൻസി”യുടെ ഉടമയാണ് മുഹമ്മദ് ആമിർ . ഡെലിവറി, ഡ്രൈവിംഗ്, ജീവനക്കാർക്കൊപ്പം ചേർന്ന് എൽപിജി സിലിണ്ടറുകളുടെ കരിഞ്ചന്ത വിൽപ്പന ആസൂത്രണം ചെയ്തതായി പോലീസ് പറഞ്ഞു. പ്രതികളെല്ലാം ബഞ്ചാര ഹിൽസ് പ്രദേശത്തെ താമസക്കാരാണ്.

നാഗാർജുന എക്സ് റോഡിന് സമീപമുള്ള ശ്മശാനത്തിലാണ് ഇവർ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നത് . രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ജൂബിലി ഹിൽസ് സോണിലെ കമ്മീഷണറുടെ ടാസ്‌ക് ഫോഴ്‌സ്, ബഞ്ചാര ഹിൽസ് പോലീസുമായി സഹകരിച്ച്, ശ്മശാനത്തിൽ റെയ്ഡ് നടത്തുകയായിരുന്നു.

റെയ്ഡിനിടെ, 414 എച്ച്പി ഗ്യാസ് സിലിണ്ടറുകൾ പോലീസ് പിടിച്ചെടുത്തു, അവയുടെ മൂല്യം ഏകദേശം ₹21,88,000 ആണ്. കൂടാതെ, അനധികൃത വിതരണത്തിനായി ഉപയോഗിച്ച 10-ലധികം ട്രാൻസ്‌പോർട്ട് വാഹനങ്ങളും കണ്ടുകെട്ടി. ഇതിൽ ഡിസിഎം വാഹനങ്ങൾ, ബൊലേറോ, ടാറ്റ ഏസ്, ടാറ്റ ഇൻട്ര, പിയാജിയോ ഓട്ടോകൾ, ടാറ്റ മാജിക് വാഹനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Recent Posts