Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊട്ടാരക്കര: ശബരിമലയിലെ സ്വര്‍ണകൊള്ളയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഇടത് വലത് സഖ്യങ്ങള്‍ക്ക് ഒഴിഞ്ഞു മാറാനാവില്ലെന്നു മുന്‍ കേന്ദ്രമന്ത്രിയും കേരളത്തിന്റെ പ്രഭാരിയുമായ പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ആര്‍.രശ്മിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമല യുവതി പ്രവേശനത്തിനു ഒത്താശ ചെയ്ത എല്‍ഡിഎഫ് യുവതി പ്രവേശനത്തില്‍ നിന്നും യുടേണ്‍ നടത്തി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ്. ശബരിമലയിലെ പ്രതിഷ്ഠ ബ്രഹ്മചര്യത്തില്‍ ഊന്നിയ വിശ്വാസത്തിലുള്ളതെന്ന് വിശ്വാസികളായ യുവതികള്‍ക്ക് അറിയാം. അതുകൊണ്ട് അവര്‍ പ്രവേശിക്കില്ല. പക്ഷെ അവരെ ഉള്‍പ്പടെയുള്ളവരുടെ വിശ്വാസത്തേ കുത്തിനോവിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്.

യുപിഎ ഉള്‍പ്പടെയുള്ള മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ചു എന്‍ ഡി എ സര്‍ക്കാര്‍ കേരളത്തിന് ധാരാളം പണമാണ് നല്‍കിയത് എന്നും ജാവദേക്കര്‍ പറഞ്ഞു. ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ ജോമോന്‍ കീര്‍ത്തനം അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി വയയ്‌ക്കല്‍ സോമന്‍ മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാര്‍ഥി ആര്‍. രശ്മി, സംസ്ഥാനസമിതി അംഗം വയയ്‌ക്കല്‍ മധു, മണ്ഡലം ഇന്‍ ചാര്‍ജ് ബൈജു ചെറുപൊയ്‌ക, നെടുവത്തൂര്‍ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിദ്യ വി, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് മിഴമാല സന്തോഷ് ശ്രീസായി, കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, നെടുവത്തൂര്‍ മണ്ഡലം പ്രസിഡന്റ് എം.ശ്രീനിവാസന്‍, നെടുവത്തൂര്‍ രാജഗോപാല്‍, അരുണ്‍ കാടംകുളം, പുത്തൂര്‍ രാജേഷ്, പ്രസാദ് പള്ളിക്കല്‍, ബി.സുജിത്, സജി ആനക്കോട്ടൂര്‍, അഡ്വ. ചന്ദ്രമോഹനന്‍, എന്‍.ബി. രാജഗോപാല്‍, കെ.വി.രാജേന്ദ്രന്‍, അജിത് ചാലൂക്കോണം, അണ്ടൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

Recent Posts