Kerala

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

മധ്യപ്രദേശ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കുംഭമേളയിലെ ദൃശ്യങ്ങളിലൂടെ വൈറലായ മധ്യപ്രദേശ് സ്വദേശിനി മോണാലിസ ഭോസ്ലയെ സിനിമയില്‍ അഭിനയിപ്പിക്കാനെന്ന് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ കേസില്‍ നേമം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, ജില്ലാസെക്രട്ടറി എ.എ. റഹീം എന്നിവര്‍ കോടതി കയറേണ്ടിവരും.

പ്രായപൂര്‍ത്തിയാകാത്ത യുവതിയെ വ്യാജരേഖകള്‍ ഉപയോഗിച്ച് വിവാഹം നടത്താന്‍ കൂട്ടുനില്‍ക്കുകയും താമസ സൗകര്യം ഒരുക്കുകയും വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ നല്‍കുകയും ചെയ്തവരും നടപടി നേരിടേണ്ടിവന്നേക്കും. മധ്യപ്രദേശ് പോലീസ് രജിസ്റ്റര്‍ചെയ്ത പോക്‌സോ കേസില്‍ ഇവര്‍ കോടതി കയറേണ്ടിവരും.

ഖാര്‍ഗോണ്‍ സ്വദേശിയായ, ഹിന്ദുമതത്തിലെ ബഞ്ചാര വിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൗ ജിഹാദില്‍പ്പെടുത്തി കടത്തിക്കൊണ്ടുപോയെന്ന് മാതാപിതാക്കളായ ജയ് സിംഗ് ഭോസ്ലയും ലത ഭോസ്ലയുമാണ് മണ്ഡലേശ്വര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. മകളെ ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ നിന്നും മഹാരാഷ്‌ട്രയില്‍ താമസിക്കുന്ന ഫര്‍മാന്‍ ഖാന്‍ തെറ്റിദ്ധരിപ്പിച്ച് തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്നാണ് കേസ്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞദിവസം ദേശീയ പട്ടികജാതി, വര്‍ഗ കമ്മീഷന്‍ പൂവാറില്‍ എത്തി തെളിവുകള്‍ ശേഖരിക്കുകയും വിവാഹം നടത്തിയ അരുമാനൂര്‍ ശ്രീനയിനാര്‍ ക്ഷേത്ര പ്രസിഡന്റിന്റെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

വിവാഹ രജിസ്റ്റര്‍, രേഖയായി നല്‍കിയ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍, വിവാഹം നടത്തിത്തരണം എന്നാവശ്യപ്പെട്ട് മൊണാലിസ ഭോസ്ലയും ഫര്‍മാന്‍ ഖാനും നല്‍കിയ നിവേദനം എന്നിവയെല്ലാം വിശദമായി പരിശോധിച്ചു.

Recent Posts