Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സക്കറിയ കാര്യം പറയുമ്പോള്‍

ഉണ്ണി by ഉണ്ണി
Jun 22, 2024, 05:00 am IST
in Article

സക്കറിയ കഥ പറയാറുണ്ട്, കാര്യവും പറയാറുണ്ട്. അദ്ദേഹം പറയുന്ന കഥകള്‍ എനിക്ക് ഇഷ്ടമാണ്.

കാര്യം….അത് പലപ്പോഴും ഇഷ്ടപ്പെടാറുമില്ല. എങ്ങനെ ഇഷ്ടപ്പെടും? പൊതുകാര്യങ്ങളെപ്പറ്റി തന്റേതായ ചില ധാരണകള്‍വച്ച് അതാണ് അതുമാത്രമാണ് സത്യം സമത്വം സ്വാതന്ത്ര്യം എന്നും അതിനോട് എല്ലാവരും യോജിക്കണമെന്നും വച്ചാല്‍ നടക്കുമോ?

‘ബുദ്ധി മേനവന്നേറുമെങ്കിലും
മൂക്കു നമ്മള്‍ക്കുമില്ലയോ കൂട്ടരേ’എന്ന് സഞ്ജയന്‍.
നോക്കൂ:മാതൃഭൂമി സാഹിത്യപുരസ്‌കാരം സ്വീകരിച്ചുകൊണ്ട് കഥാകൃത്ത് പ്രസംഗിക്കുന്നു, ഗാന്ധിജിയുടെ വാക്കുകള്‍പോലും ഉദ്ധരിക്കാന്‍ അടിയന്തരാവസ്ഥക്കാലത്ത് മുന്‍കൂര്‍ അനുവാദം വേണമായിരുന്നു, ഇന്ത്യയില്‍ ഇന്ന് അത്തരം നിയന്ത്രണങ്ങള്‍ വന്നെത്തിക്കഴിഞ്ഞു എന്ന്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും പൗരാവകാശങ്ങളുടേയും എല്ലാ മേഖലകളും പത്രപ്രവര്‍ത്തനമടക്കം ആ ഘട്ടം നേരിടുകയാണ് പോലും!
തന്റെ കൂട്ടര്‍ പതിവായി ചെയ്യുന്നപോലെ ഹിറ്റ്‌ലറേയും ഒക്കെ ഉദ്ധരിക്കാന്‍ അദ്ദേഹം മറക്കുന്നില്ല.

ഇന്ത്യയില്‍ എവിടെയാണ് ഗാന്ധിജിയുടേയോ സോണിയ ഗാന്ധിയുടെയോ വാക്കുകള്‍ ഉദ്ധരിക്കാന്‍ വിലക്കുള്ളത് മാഷേ. സന്ധ്യാസമയങ്ങളില്‍ നരേന്ദ്രമോദിയെ നരാധമനെന്ന് വിളിച്ച് നിര്‍വൃതി കൊള്ളുന്ന ചെറുപ്പക്കാരെ ചാനലുകളില്‍ കാണാം. പ്രധാനമന്ത്രിയുടെ തന്തയ്‌ക്കു വിളിക്കാന്‍, വിപ്ലവ പാര്‍ട്ടിക്കാര്‍ക്കോ ഗാന്ധിപാര്‍ട്ടിക്കാര്‍ക്കോ ഒരു സങ്കോചവും കാണാറില്ല. അതതു പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ ഇതും ഇതിലപ്പുറവും എഴുനള്ളിക്കുന്ന അനുയായികളെ എപ്പോഴെങ്കിലും തിരുത്തിയ അനുഭവവുമില്ല.

ആരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലാണ് നിയന്ത്രണം ഉണ്ടായിട്ടുള്ളത്? മാതൃഭൂമി ഒരുക്കിയ വേദിയില്‍നിന്ന് തത്വങ്ങള്‍ തട്ടിവിടുന്ന പുരസ്‌കൃതന്‍ നാട്ടില്‍ നടക്കുന്ന സംഗതികള്‍ അറിയില്ലെന്നുണ്ടോ?

ശരിയാണ്. സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിച്ച ഒരു കൂട്ടരെ, സക്കറിയയ്‌ക്ക് സമ്മാനം നല്‍കിയ മാധ്യമമടക്കമുള്ള നമ്മുടെ പ്രസിദ്ധീകരണങ്ങളും കഥാകൃത്തിന്റെ ഇഷ്ടക്കാരായ സാംസ്‌കാരിക നായകരും കിട്ടിയേടത്തുവച്ച് അപമാനിക്കാനും അവഹേളിക്കാനും പരിഹസിക്കാനും ചാടിയിറങ്ങീട്ടുണ്ട്. ആ കൂട്ടര്‍ ഈ രാജ്യത്തെ വോട്ടര്‍മാരാണ്. 2014 മുതല്‍ ഈ രാജ്യം ഭരിക്കേണ്ടത് ആരാണെന്ന തങ്ങളുടെ അഭിപ്രായം സ്വതന്ത്രമായി പ്രകടിപ്പിച്ചതിന് ഭാരതത്തിലെ ഭൂരിപക്ഷജനത (കാനേഷുമാരിയിലെ ഭൂരിപക്ഷ- ന്യൂനപക്ഷ പരിഗണനയല്ല വിവക്ഷിതം,വോട്ടുചെയ്തവരിലെ ഭൂരിപക്ഷ-ന്യൂനപക്ഷമാണ്) ഈ മാതിരി മാധ്യമ പ്രമാണിമാരില്‍നിന്നും ബുദ്ധി ജീവികളില്‍ നിന്നും കേട്ടുകൊണ്ടിരിക്കുന്ന ശകാരത്തിന് വല്ല കണക്കുമുണ്ടോ? അവരുടെ അഭിപ്രായ സ്വാതന്ത്ര്യം സക്കറിയ പ്രഭൃതികള്‍ കണക്കിലെടുക്കുന്നതേയില്ല. ഭരിക്കുന്നവരേയും അവരെ തെരഞ്ഞെടുക്കുന്നവരേയും കണ്ണടച്ച് വിമര്‍ശിക്കലാണ്’ നമ്മള്‍’ചെയ്യേണ്ടത് എന്നാണ് ഇഷ്ടന്‍ വാദിക്കുന്നത്. എന്നുവച്ചാല്‍ (ഇപ്പോള്‍)രാജ്യം ഭരിക്കുന്നവര്‍ നല്ലതുചെയ്താലും ‘മതേതരമൂല്യങ്ങളെ ഹൃദയത്തോടുചേര്‍ത്തുപിടിക്കുന്ന’ എഴുത്തുകാരന്‍/എഴുത്തുകാരി എതിര്‍ത്തിരിക്കണം!

ഇവിടെ ശ്രദ്ധിക്കേണ്ട ഒന്നുണ്ട്: വല്‍ഗീയവാദികള്‍ മതേതരത്വം, സ്വേച്ഛാധിപത്യ പ്രവണത, സങ്കുചിതചിന്ത ഇങ്ങനെ ചില പ്രയോഗങ്ങള്‍ ഈ കൂട്ടരുടെ കയ്യിലുണ്ട്. അവരുടെ അഭിപ്രായങ്ങളോട് ചേര്‍ന്നുനില്‍ക്കാത്തവരുടെ നേരേ എറിയാനുള്ള ശിലാഖണ്ഡങ്ങളാണാപ്രയോഗങ്ങള്‍. പതിവുപോലെ മാതൃഭൂമി ഒരുക്കിക്കൊടുത്ത വേദിയിലും കഥാകൃത്ത് ആ പ്രയോഗങ്ങള്‍ നിര്‍ലോഭം പ്രയോജനപ്പെടുത്തീട്ടുണ്ട്.

Tags: Malayalam LiteratureZacharia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: നന്ദിയുണ്ട്…

Varadyam

കവിത: കണ്ണ്

Varadyam

കവിത: അമ്മേ മഹാമായേ….!

Varadyam

കവിത: സൂത്രവാക്യം

Varadyam

വായന: പൂജിക്കപ്പെടേണ്ട വേദപുഷ്പം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.