Categories: India

ജി 20: മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സമ്മാനപൊതിയില്‍ ഇടുക്കിയിലെ ഏലക്കായും കണ്ണൂരിലെ കറുവപ്പട്ടയും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ രണ്ടായിരത്തിലധികം മാധ്യമ പ്രവര്‍ത്തകര്‍ക്കും ലഭിച്ചു സമ്മാനപ്പൊതി. ഇടുക്കിയിലെ ഏലക്കാ, കണ്ണൂരിലെ കറുവപ്പട്ട, ചിക്ക്മാംഗളൂരിലെ കുരുമുളക്, കന്യാകുമാരിയിലെ ഗ്രാമ്പു, മൈസൂറിലെ ചന്ദനത്തിരി, പശ്ചിമഘട്ടത്തിലെ കോഫി എന്നിവയായിരുന്നു സമ്മാനപ്പട്ടിയില്‍്. ജി 20 അധ്യക്ഷതയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സ്മാരക സ്റ്റാമ്പ് , രാജസ്ഥാനിലെ പ്രശസ്തമായ രജ്പുത് പെയ്റ്റിംഗ് എന്നിവയും മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കിയ സമ്മാനത്തിലിടം പിടിച്ചു.
ശുദ്ധമായ സില്‍ക്ക് തുണിയില്‍ ആനയുടെ ചിത്രം ആലേഖനം ചെയ്ത ചിത്രമാണ് . വീടിന്റെ ഭിത്തിയില്‍ സൂക്ഷിച്ചാല്‍ ം ഭാഗ്യം കൊണ്ടും വരുമെന്ന് ഒപ്പം നല്‍കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നുണ്ട്.
വിദേശ പ്രതിനിധികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചത് രാജ്യത്തെ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിശിഷ്ടവസ്തുക്കളായിരുന്നു.. കശ്മീരിലെ കുങ്കുമപൂവ് മുതല്‍ ഉത്തര്‍പ്രദേശിലെ കനൗജില്‍ നിന്നുള്ള അത്തര്‍ വരെ ഈ സ്‌നേഹ സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു.

ലോകപ്രശ്തമായ ഡാര്‍ജിലിങ് തേയിലയും അരക്കു കാപ്പിപൊടിയും സുഗന്ധ വസ്തുക്കള്‍, സുന്തര്‍ബനിലെ തേന്‍, കശ്മീരി പഷ്മിന ഷാള്‍, ഖാദി സ്‌കാര്‍ഫ്, കാഞ്ചീവരം, ബനാറസി സ്‌റ്റോളുകള്‍, ജി 20 അധ്യക്ഷതയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സ്മാരക നാണയം, സ്റ്റാമ്പ് ഇവയെല്ലാമാണ് വിദേശ പ്രതിനിധികള്‍ക്ക് നല്‍കിയ സന്ദൂക്ക് എന്നറയിപ്പെടുന്ന സമ്മാനപ്പെട്ടിയില്‍ ഉണ്ടായിരുന്നു.
രാഷ്ടത്തലവന്മാര്‍ക്കൊപ്പം എത്തിയ പങ്കാളികള്‍ക്ക് സമ്മാനിച്ചത് ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന കരകൗശലവസ്തുക്കളും ഉല്‍പ്പന്നങ്ങളും.
ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും സമാനതകളില്ലാത്ത കരവിരുതിനും ഗുണനിലവാരത്തിനും ഉദാഹരണമായ സമ്മാനങ്ങള്‍. ചിലത് നമ്മുടെ രാജ്യത്തിന്റെ തനതായ ജൈവ വൈവിധ്യത്തിന്റെ പ്രതിഫലനമാണ്.

ലോകശ്രദ്ധ നേടിയ ഈ വസ്തുക്കള്‍ക്കിടയില്‍ കേരളത്തിന്റെ കലാസ്പര്‍ശവുമുണ്ട്. കേരളത്തിലെ കരകൗശലവിദഗ്ധര്‍ കരിമരം കൊണ്ടുണ്ടാക്കിയ ജാളി പെട്ടിയിലാണ് സ്‌പെയിന്‍ പ്രധാനമന്ത്രിയുടെ പത്‌നിക്കുള്ള ബനാറസി സില്‍ക്കില്‍ നിര്‍മിച്ച ഷാള്‍ സമ്മാനിച്ചത്.

Recent Posts