ന്യൂദല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുന:സംഘടന പൂര്‍ത്തിയായി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് പുതിയ കേന്ദ്രമന്ത്രിമാര്‍ അധികാരമേറ്റു. മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെയാണ് ആദ്യ സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് ഒന്നാം മോദി മന്ത്രിസഭയില്‍ കായികമന്ത്രിയും അസം മുന്‍മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ സത്യപ്രതിജ്ഞ ചെയ്തു. പുനഃസംഘടനയില്‍ വനിതകള്‍ക്ക് പ്രഥമ പരിഗണന നല്‍കിയിട്ടുണ്ട്.
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കേന്ദ്രമന്ത്രിമാര്‍
മധ്യപ്രദേശില്‍ നിന്നുള്ള ഡോ. വിരേന്ദ്ര കുമാര്‍
മധ്യപ്രദേശില്‍നിന്നുള്ള ലോക്സഭാംഗം ജ്യോതിരാദിത്യ സിന്ധ്യ
ബിഹാറില്‍നിന്നുള്ള രാജ്യസഭാംഗം രാംചന്ദ്ര പ്രസാദ് (മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്)
ഒഡിഷയില്‍നിന്നുള്ള രാജ്യസഭാംഗം അശ്വിനി വൈഷ്ണവ്
ബിഹാറില്‍ നിന്നുള്ള ലോക്സഭാംഗം പശുപതി കുമാര്‍ പരസ്
കിരണ്‍ റിജുജു
രാജ് കുമാര്‍ സിങ് (ക്യാബിനറ്റ് മന്ത്രി)
ഹര്‍ദീപ് സിങ് പുരി
മന്‍സുക് മാണ്ഡവ്യ
ഭൂപേന്ദ്ര യാദവ് (ക്യാബിനറ്റ് മന്ത്രി)
പര്‍ഷോത്തം രൂപാല
ജി. കിഷന് റെഡ്ഡി
അനുരാഗ് സിങ് താക്കൂര്‍ (ക്യാബിനറ്റ് മന്ത്രി)
യുപി ലോക്സഭാംഗം പങ്കജ് ചൗധരി
യുപിയിലെ മിര്സപുരില്നിന്നുള്ള ലോക്സഭാംഗം അനുപ്രിയ സിങ് പട്ടേല്‍
യുപിയില്‍ നിന്നുള്ള ലോക്സഭാംഗം സത്യപാല്‍ സിങ് ഭാഗേല്‍
കര്‍ണാടകയില്‍നിന്നുള്ള രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖര്‍
കര്‍ണാടകയിലെ ഉടുപിയിലെ ചിക്മംഗളൂരുവില്നിന്നുള്ള എംപി ശോഭ കരന്ദലാജെ
യുപിയില്‍ നിന്നുള്ള ഭാനുപ്രതാപ് സിങ് വര്‍മ
ഗുജറാത്തില്‍ നിന്നുള്ള ദര്‍ശന വിക്രം ജര്‍ദോഷ് സത്യപ്രതിജ്ഞ ചെയ്തു.
ന്യൂഡല്‍ഹി നിയോജകമണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗ മീനാക്ഷി ലേഖി
ജാര്‍ഖണ്ഡിലെ കൊടര്മയില്നിന്നുള്ള എംപി അന്നപൂര്‍ണ ദേവി
എ. നാരായണസ്വാമി സത്യപ്രതിജ്ഞ ചെയ്തു.
യുപി മോഹനന്ലാല്ഗഞ്ച് എംപി കൗശല്‍ കിഷോര്‍
ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ നിന്നുള്ള അജയ് ഭട്ട്
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.എല്‍. വര്‍മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: