Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വേനൽ ചൂടിൽ കാടുകൾ കരിയുന്നു

Janmabhumi Online by Janmabhumi Online
Apr 8, 2017, 10:02 pm IST
in Special Article
FacebookTwitterWhatsAppTelegramLinkedinEmail

സംസ്ഥാനം നാളിതുവരെ കാണാത്ത വരള്‍ച്ചയിലേക്കും കടുത്ത ചൂടിലേക്കും നീങ്ങുന്നതോടെ വരള്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടി കാടുകളും കത്തിത്തുടങ്ങി. ചൂടും വരള്‍ച്ചയും കനക്കുംമുമ്പ് മലനിരകളിലും കാടുകളിലും തീപിടിക്കുകയാണ്. പാലക്കാടിനെയാണ് കൊടുചൂടും ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. പല്ലശ്ശേനയിലെ വാമല കഴിഞ്ഞയാഴ്ച കത്തിയമര്‍ന്നു.

നെല്‍പ്പാടങ്ങള്‍ കരിഞ്ഞുണങ്ങിത്തുടങ്ങി. വിളവെടുക്കാറായ പാടങ്ങളില്‍ നിന്ന് കര്‍ഷകര്‍ പതിരാണ് കൊയ്യുന്നത്. മലമ്പുഴ കനാലില്‍ വെള്ളം നിര്‍ത്തിയതും വേനല്‍ച്ചൂട് കനത്തതും നെല്‍പ്പാടങ്ങളെ കരിച്ചുണക്കി. ഒരു തവണ വെള്ളം ലഭിച്ചിരുന്നെങ്കില്‍ കൊയ്‌തെടുക്കാമായിരുന്ന നെല്‍പ്പാടങ്ങളാണ് കരിഞ്ഞത്.

നിറകതിരുകള്‍ വരുംമുമ്പേ വെള്ളമില്ലാതായത് നെല്‍ച്ചെടികള്‍ പതിരാകാന്‍ കാരണമായി. പശുവിന് വൈക്കോല്‍ നല്‍കാന്‍ കഴിയുമെന്നു കരുതിയാണ് കര്‍ഷകര്‍ പാടത്തെ നെല്‍കൃഷി കൊയ്‌തെടുക്കുന്നത്. ഇതിനുള്ള കൂലിയും നഷ്ടം വന്നിരിക്കുകയാണ്. സാധാരണയായി 1500 മുതല്‍ 2000 കിലോ നെല്ല് വരെ കൊയ്‌തെടുക്കുന്ന പാടത്തു നിന്നാണ് പതിര് കൊയ്യുന്നത്. ചിറ്റൂര്‍ പുഴ പദ്ധതിക്കു കീഴിലുള്ള കര്‍ഷകരും വൈക്കോല്‍ പോലും അരിഞ്ഞെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മതിയായ തോതില്‍ ജലസേചനം നടത്താനുള്ള വെള്ളം ആളിയാര്‍ പദ്ധതിയില്‍ നിന്ന് ലഭിക്കാത്തതും മഴയില്ലായ്മയും കര്‍ഷകരുടെ എല്ലാ പ്രതീക്ഷയും തകര്‍ത്തിരിക്കുകയാണ്. പുൽല്‍പ്പുള്ളി ഭാഗത്ത് നട്ട് ഒരുമാസം തികയും മുമ്പേ നെല്‍കൃഷി പാടെ ഉണങ്ങി കരിഞ്ഞു.

വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തും സ്വകാര്യപണമിടപാട് സ്ഥാപനങ്ങളില്‍ നിന്ന് കടം വാങ്ങിയും സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചുമാണ് കൃഷിയിറക്കിയത്. എടുത്ത വായ്പയും കടവും തിരിച്ചു നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. സര്‍ക്കാര്‍ സഹായം നല്‍കിയാല്‍ മാത്രമെ കടക്കെണിയില്‍ നിന്ന് രക്ഷനേടാനും ഭക്ഷണം കഴിക്കാനും സാധിക്കൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷിയുള്ളത് പാലക്കാട് ജില്ലയിലാണ്. ഏറ്റവുമധികം നെല്ല് സംഭരിക്കുന്നതും ഇവിടെ നിന്നു തന്നെ. കുഴല്‍ കിണറുകളില്‍ വെള്ളം താഴുകയാണ്. ഇങ്ങനെ വെള്ളമില്ലാതാകുന്ന കുഴല്‍ കിണറിന് തൊട്ടടുത്തു തന്നെ 1000 അടി താഴ്ചവരെ കുഴിച്ചാലും വെള്ളം കിട്ടാത്ത സ്ഥിതിയുണ്ട്. കുടിവെള്ളക്ഷാമം നേരിടുന്ന അവസ്ഥയും ഉണ്ടാകുമെന്നാണ് ഭയപ്പെടുന്നത്.

തടയണകള്‍, ഡാമുകള്‍, കിണറുകള്‍, കുളങ്ങള്‍ എല്ലാം വറ്റിവരണ്ടുകൊണ്ടിരിക്കുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കുടിവെള്ള സ്രോതസ്സുകളെ സംരക്ഷിക്കാനും മഴവെള്ളം സംഭരിക്കാനുമായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരസാഹചര്യം കണക്കിലെടുത്ത് നടക്കുന്നുണ്ട്. വീടുകളില്‍ കിണറുകള്‍ കുത്തിയും തടയണകള്‍ നിര്‍മിച്ചും വരള്‍ച്ചയും കുടിവെള്ളക്ഷാമവും നേരിടാനുള്ള കിണഞ്ഞ ശ്രമത്തിലുമാണ്.

തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കിണറുകളും കുടിവെള്ള സ്രോതസ്സും സംരക്ഷിക്കുന്ന പ്രവൃത്തിയും ചെയ്യുന്നുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം സമയത്തിനു നല്‍കാതെ പീഡിപ്പിക്കുകയാണ്. 1876-ല്‍ ഉണ്ടായ വരള്‍ച്ചയെ ഓര്‍മിപ്പിക്കുന്നതാണ് ഇത്തവണത്തെ വരള്‍ച്ചയും മഴക്കുറവുമെന്ന് ചെന്നൈയിലെ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു. അടുത്തു തന്നെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അങ്ങനെയായാല്‍ കുറച്ചു മഴ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് പാലക്കാട് ജില്ലക്കാര്‍.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

Kerala

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)
India

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

Kerala

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

Kerala

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

മെസിയും അര്‍ജന്റീന ഫുട്ബാള്‍ ടീമും കേരളത്തിലെത്തും: മന്ത്രി വി അബ്ദുറഹിമാന്‍

പാകിസ്ഥാന്‍ ജനക്ഷേമപദ്ധതികള്‍ റദ്ദാക്കുന്നു, ആ തുക കൂടി ആയുധങ്ങള്‍ക്ക് ; അടുത്ത ബജറ്റില്‍ 2.5 ലക്ഷം കോടി രൂപ ആയുധങ്ങള്‍ക്ക് ; ലക്ഷ്യം ഇന്ത്യ

വിഴിഞ്ഞത്ത് കടലില്‍ താഴ്ന്ന മത്സ്യബന്ധനബോട്ട് കരയിലേക്കെടുക്കാനുള്ള ശ്രമം വിജയിച്ചില്ല

ഗുരുവായൂരിലെ ദർശനത്തിന് പോലും കോടിഫലം ; കണ്ണന് ഈ വഴിപാടുകൾ നൽകിയാൽ സർവ്വപാപങ്ങളും അകറ്റി ധനസമൃദ്ധി സാധ്യമാകും

എന്തെഴുതിയാലും സ്പെല്ലിങ് മിസ്റ്റേക്ക് ; ടാറ്റയെ ബഹിഷ്ക്കരിക്കാൻ നടക്കുന്ന നേരത്തിന് പള്ളിക്കൂടത്തിൽ പോയി രണ്ടക്ഷരം പഠിക്കാൻ നോക്കെടാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies