മുംബൈ: നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് നടത്താന്‍ പേപ്പര്‍ ബാലറ്റിലേക്ക് ഇന്ത്യ മടങ്ങിപ്പോകണമെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്ന ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായിയ്‌ക്ക് തിരിച്ചടി. മൂന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ പേപ്പര്‍ ബാലറ്റിനെ ശക്തമായി എതിര്‍ത്തതോടെ ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി പത്തി മടക്കി.
ഇന്ത്യാടുഡേ നടത്തിയ സൗത്ത് കോണ്‍ക്ലേവില്‍ ആയിരുന്നു തെരഞ്ഞെടുപ്പ് ചര്‍ച്ചാവിഷമായത്. എസ് വൈ ഖുറൈഷി, ഒ.പി. റാവത്ത്, അശോക് ലവാസ എന്നീ മൂന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. “നമുക്ക് പേപ്പര്‍ ബാലറ്റിലേക്ക് തിരിച്ചുപൊയ്‌ക്കൂടേ?”- രാജ് ദീപ് സര്‍ദേശായി സദസ്സിനോടും വേദിയിലെ മൂന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീണര്‍മാരോടും ചോദിച്ചു.
മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറൈഷി പറഞ്ഞു:”ഞാന്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ പിന്തുണയ്‌ക്കും. ഞാന്‍ എല്ലാക്കാലത്തും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ പിന്തുണച്ച വ്യക്തിയാണ്. അതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ”
“നമുക്കൊപ്പം മൂന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഉണ്ട്. ഒ.പി. റാവത്ത് (മറ്റൊരു മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍) എന്ത് പറയുന്നു?”- രാജ് ദീപ് സര്‍ദേശായി അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് ചോദിച്ചു.
“തെരഞ്ഞെടുപ്പ്കമ്മീഷന്റെ ഭരണപരവും സുരക്ഷാ സംവിധാനവും കണക്കിലെടുക്കുമ്പോള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം തന്നെയാണ് നല്ലത്.”- ഒ.പി. റാവത്ത് പറഞ്ഞു.
“അശോക് ലവാസ (മറ്റൊരു മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍) തീര്‍ച്ചയായും പേപ്പര്‍ ബാലറ്റിനെ പിന്തുണയ്‌ക്കും. ഇല്ലേ?”- വേദിയില്‍ ഇരിക്കുന്ന മൂന്നാമത്തെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് പ്രതീക്ഷയോടെ രാജ് ദീപ് സര്‍ദേശായി ചോദിച്ചു.
“ഞാന്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ ശക്തമായി പിന്തുണയ്‌ക്കുന്നു.”- അശോക് ലവാസ കൂടി ഇതുപറഞ്ഞതോടെ പേപ്പര്‍ ബാലറ്റ് എന്ന പ്രാകൃത വോട്ടിംഗ് സംവിധാനത്തെ ഈ ആധുനിക ലോകത്ത് ഒരു തെരഞ്ഞെടുപ്പ് കമ്മീഷണറും പിന്തുണയ്‌ക്കില്ലെന്ന് രാജ് ദീപ് സര്‍ദേശിയ്‌ക്ക് മനല്ലിലായി. ഇതോടെ ഈ മോദി വിരുദ്ധ, ബിജെപി വിരുദ്ധ, ജിഹാദി അനുകൂല ജേണലിസ്റ്റ് പത്തി മടക്കി. തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി തോല്‍ക്കുന്ന രാഹുല്‍ ഗാന്ധിയും മറ്റ് ഇന്ത്യാ മുന്നണി പാര്‍ട്ടികളും മുഴക്കുന്ന ഒരു ആവശ്യമാണ് പേപ്പര്‍ ബാലറ്റ് സംവിധാനം അനുസരിച്ച് വോട്ടിംഗ് നടത്താമെന്ന നിര്‍ദേശം. ഒട്ടും പ്രായോഗികമല്ലാത്തതും തെരഞ്ഞെടുപ്പ് പ്രക്രിയയെ മടുപ്പിക്കുകയും ചെയ്യുന്ന പ്രാകൃത സംവിധാനമാണിത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞതുപോലെ, ജനപിന്തുണയില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി തോല്‍ക്കുന്നതിന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ? പക്ഷെ അര്‍ബന്‍ നക്സലുകളും ജിഹാദികളും ഇടത് പക്ഷക്കാരും എന്‍ജിഒകളും കോണ്‍ഗ്രസും ഇന്ത്യാമുന്നണിയും എല്ലാം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയാണ് ബിജെപിയും മോദിയും വിജയിക്കുന്നതെന്ന കള്ളക്കഥ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ തുടര്‍ച്ചയായാണ് രാജ് ദീപ് സര്‍ദേശായി ഇന്ത്യാടുഡേ കോണ്‍ക്ലേവില്‍ പേപ്പര്‍ ബാലറ്റിനെ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചത്. പക്ഷെ വേദിയിലെ മൂന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ഏകസ്വരത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ അനുകൂലിച്ചതോടെ രാജ് ദീപ് സര്‍ദേശായിക്ക് കണ്ടം വഴി ഓടുക മാത്രമായിരുന്നു പോംവഴി.
തെരഞ്ഞെടുപ്പുകള്‍ നീതിപൂര്‍വ്വമായി നടക്കുന്നില്ലെന്ന വ്യാജ പ്രചാരണം (വ്യാജ നെരേഷന്‍) പ്രചരിപ്പിച്ച്, തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തി കലാപമുണ്ടാക്കി മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഒരു ഗൂഢപദ്ധതി അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡീപ് സ്റ്റേറ്റ് എന്ന സമാന്തര അധികാരസംഘം ഒരുക്കിയിട്ടുള്ളതായി അറിയുന്നു. ഇതിനുള്ള ടൂള്‍ കിറ്റുകളും അവര്‍ തയ്യാറാക്കുന്നുണ്ടത്രെ. ബീഹാറില്‍ അനധികൃത നുഴഞ്ഞുകയറ്റക്കാരുടെയും മേല്‍ വിലാസമില്ലാത്തവരുടെയും ഇരട്ടവോട്ടുള്ളവരുടെയും പേരുകള്‍ ബീഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക പരിശോധന നടത്തി വെട്ടിക്കളഞ്ഞപ്പോള്‍ പുറത്തായത് എത്ര പേരാണെന്നോ? 60 ലക്ഷത്തോളം വ്യാജ വോട്ടര്‍മാര്‍. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് മോഷ്ടിക്കുന്നു എന്ന വ്യാജപ്രചാരണം അഴിച്ചുവിട്ട് വോട്ട് ചോരി എന്ന പേരില്‍ ഒരു യാത്ര തന്നെ ബീഹാറില്‍ രാഹുല്‍ ഗാന്ധി നടത്തിയിരുന്നു. ഇത് ഡീപ് സ്റ്റേറ്റിന്റെ ഒരു ടൂള്‍കിറ്റാണെന്ന് പറയുന്നു.
















