തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സംബന്ധിച്ച് ഭക്തജനങ്ങളുടെ യോഗം വിളിച്ചുകൂട്ടുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
22ന് രാവിലെ 11 മണിക്ക് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് യോഗം ചേരുന്നത്. വിശ്വാസത്തിനാണ് ബോര്‍ഡ് പ്രാധാന്യം നല്‍കുന്നത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പാടില്ല എന്നതാണ് ദേവസ്വംബോര്‍ഡിന്റെ തീരുമാനം.
കവടിയാര്‍ കൊട്ടാരം പ്രതിനിധികള്‍ വിവിധ അയ്യപ്പ സേവാ സംഘടനകളുടെ പ്രതിനിധികള്‍, ശബരിമലയിലെ തന്ത്രിമാര്‍, ഡോ.ശശിഭൂഷണ്‍, നന്ദകുമാര്‍, ഡോ.എം.ആര്.തമ്പാന് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സൂപ്രീം കോടതിയെ സമീപിച്ചവര്‍ ഭക്തി മുന്നില്‍ക്കണ്ടല്ല. ഹൈന്ദവ ജനതയുടെ വിശ്വാസങ്ങള്‍ക്ക് മാത്രമെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉള്ളൂ.
ഹൈന്ദവ ഏകീകരണത്തിനായി മന്നത്തു പത്മനാഭന്റെയും ആര്.ശങ്കറിന്റെയും നേതൃത്വത്തില്‍ ഹിന്ദുമഹാമണ്ഡലം രൂപീകരിച്ചിരുന്നു. കാല ക്രമേണ ഹിന്ദുമഹാമണ്ഡലത്തിന്റെ പ്രവര്‍ത്തനം നിന്നുപോയി. ഹിന്ദുവിഭാഗത്തിലെ എല്ലാപേരെയും കൂട്ടിയിണക്കി ക്ഷേത്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദേവസ്വംബോര്‍ഡ് മുന്‍കൈയെടുക്കും.
ക്ഷേത്ര പൂജാദി കര്‍മ്മങ്ങളില്‍ തന്ത്രിമാരുടെ അഭിപ്രായത്തിന് വളരെ പ്രാധാന്യമുണ്ട്. നിര്‍ദ്ദേശങ്ങള്‍ ചോദ്യം ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇക്കാര്യത്തിലും കൂട്ടായ ചര്‍ച്ചയും തീരുമാനവും എടുക്കുന്നതിന് ബോര്‍ഡ് തീരുമാനിച്ചു. ഇതിലേക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ തന്ത്രിമാരുടെ യോഗം 22ന് ഉച്ചയ്ക്ക് 2മണിക്ക് നന്ദന്‍കോടുള്ള സുമംഗലി ആഡിറ്റോറിയത്തില്‍ നടക്കും. ആചാരാനൂഷ്ഠാനങ്ങള് കാത്ത് സൂക്ഷിക്കുന്നതിനായി ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉപദേശക സമിതി പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പഠനശബിരം നടത്തും .
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ച് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും പ്രയാര്‍ പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: