തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് പ്രചരണം ലക്ഷ്യമിട്ട് സംസ്ഥാനത്ത് 2680 കോടി രൂപ ചെലവുവരുന്ന 20 റോഡ് പണികള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്കി.
ഇതില്‍ 1619 കോടി രൂപയുടെ ആദ്യ പത്ത് പണികള്‍ അടുത്ത സാമ്പത്തികവര്‍ഷം ആരംഭിക്കുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തില്‍ ആരംഭിക്കുന്ന 1060 കോടി രൂപയുടെ പത്ത് പണികള്‍ക്കും മന്ത്രിസഭാ യോഗം ഭരണാനുമതി നല്കി.
വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് പെട്രോള്‍-ഡീസല്‍ വില്പനയില് ഒരു രൂപ സെസ് ഇനത്തില്‍ സര്‍ക്കാര്‍ പിരിച്ചിരുന്നു. ഇതില്‍ 50 പൈസ 14 ജില്ലകളിലെ പ്രധാന റോഡുകളുടെ വികസനത്തിനും 50 പൈസ ലക്ഷംവീട്- എം.എന്‍ ലക്ഷംവീടുകളുടെ പുനരുദ്ധാരണത്തിനും വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിക്കാനുമാണ് മാറ്റിവെച്ചത്. ഇതനുസരിച്ച് റോഡ് വികസന ഇനത്തില്‍ ഇതുവരെ 400 ഓളം കോടി രൂപ പിരിച്ചെടുത്തതായി മുഖ്യമന്ത്രി പറഞ്ഞു.
പണി ഉടനേ തുടങ്ങുന്ന ആദ്യത്തെ പത്ത് പദ്ധതികളില്‍ പ്രാവച്ചമ്പലം – വഴിമുക്ക് (6.5 കി.മീറ്റര്‍ നാലുവരി), ഹില്‍ ഹൈവേ- ചെറുപുഴ – പയ്യാവൂര്‍ ഉളിക്കല്‍-വള്ളിത്തോട് (59.415 കി.മീറ്റര്‍), ഹില്‍ ഹൈവേ -നന്താരപടവ് – ചെറുപുഴ (33 കി.മീറ്റര്‍),നാടുകാണി-വഴിക്കടവ്-നിലമ്പൂര്‍-ഇടവണ്ണ-മഞ്ചേരി-മലപ്പുറം-വേങ്ങര- തിരൂരങ്ങാടി-പരപ്പനങ്ങാടി (90 കി.മീറ്റര്‍),വലിയ അഴീക്കല്‍ പാലം, കോടിമതാ-മണ്ണര്‍ക്കാട് ബൈപാസ് (ആദ്യ ഘട്ടം), വൈറ്റില മേല്‍പ്പാലം, കുണ്ടന്നൂര്‍ മേല്‍പ്പാലം, തൊണ്ടയാട് മേല്‍പ്പാലം, രാമനാട്ടുകര മേല്‍പ്പാലം എന്നിവ പെടും.
ഭരണാനുമതി നല്കിയ റോഡുകളില്‍ ചവറ കെഎംഎംഎല്‍ ജംഗ്ഷന്-കുറ്റിവട്ടം-അരിനല്ലൂര്‍ പടപ്പനാല്‍-കരാളിമുക്ക്-കടപ്പുഴ- കുണ്ടറഐടിപാര്ക്ക്-കൊട്ടിയംറോഡ്പുനര്നിര്മ്മാണം(32കി.മീറ്റര്‍), കുരുതിക്കളം-വെളിയമറ്റം-തൊടുപുഴ-ഞാറുക്കുറ്റി-വണ്ണപുരം-ചെറുതോണി റോഡ്, പാലക്കാട് ലിങ്ക് റോഡ് കുറ്റിപ്പുറം എഞ്ചിനീയറിങ് കോളേജ്-ഷൊര്‍ണ്ണൂര്‍ റോഡ് (പട്ടാമ്പി പാലം ഉള്‍പ്പെടെ),മാനാഞ്ചിറ-വെള്ളിമാടുകുന്ന് നാലു വരി വികസനം (8.4 കി.മീറ്റര്‍), ഏനാത്ത്-ഏഴംകുളം-ചന്ദനപ്പള്ളി-വള്ളിക്കോട്-വാകയാര്‍-കോന്നി താന്നിത്തൊട്-ചിറ്റാര്‍-ആനമുഴി-പഌപ്പള്ളി (75 കി.മീറ്റര്‍),പുല്ലേപാടി-തമ്മനം ചക്കരപറമ്പ് (എന്‍.എച്ച് ബൈപാസ് 3.245 കി.മീറ്റര്‍),പടിഞ്ഞാറേകോട്ട മേല്‍പ്പാലം,ചൂണ്ടല്‍-ഗുരുവായൂര്‍-ചാവക്കാട് നാലു വരിപാത വികസനം (11.5 കി.മീറ്റര്‍),സുല്‍ത്താന്‍ ബത്തേരി ബൈപാസ് (എന്‍.എച്ച് 212) 5 കി.മീറ്റര്‍ എന്നിവ ഉള്‍പ്പെടും.
കളമശ്ശേരി ബസ് ടെര്‍മിനലിനായി കിന്‍ഫ്രയുടെ 20 സെന്റ് സ്ഥലം കളമശ്ശേരി മുനിസിപ്പാലിറ്റിക്ക് നല്‍കും. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ 15.5 സെന്റ് നീണ്ടകര തീരദേശ പോലീസ് സ്റ്റേഷന് നിര്‍മ്മാണത്തിനായി നല്‍കും.
കലാമണ്ഡലം ഡീംഡ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കുളള സ്റ്റെപ്പന്റ് 1250 ല്‍ നിന്നും 1500 ആക്കി.
ഇത് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കും.ട്രൈബല്‍ വകുപ്പ് കാര്യക്ഷമമാക്കാന്‍ അഞ്ച് ട്രൈബല്‍ എസ്റ്റന്‍ഷന്‍ ഓഫീസര്‍, 27 യുഡി കഌക്ക് തസ്തികകള്‍ സൃഷ്ടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: