ന്യൂദല്‍ഹി: ദല്‍ഹിയില്‍, നിയമസഭ പിരിച്ചുവിടാതെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു. ഇക്കാര്യത്തിന്റെ ഭരണഘടനാപരമായ സാധുത പരിശോധിക്കുമെന്ന് വ്യക്തമാക്കിയ കോടതി നിയമസഭ പിരിച്ചുവിടാതിരിക്കാന്‍ മതിയായ കാരണമെന്തെന്ന് പരിശോധിക്കും. എന്നാല്‍ ഹര്‍ജിയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും നോട്ടീസ് അയക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. ജസ്റ്റീസ് ആര്.എം ലോധ അധ്യക്ഷനായ ബെഞ്ചിന്േറതാണ് ഉത്തരവ്. സര്‍ക്കാര്‍ പത്തു ദിവസത്തിനകം മറുപടി നല്‍കണം. ഭരണഘടനാപരമായ വിഷയമാണ് ഹര്‍ജിയിലുള്ളതെന്നും സുപ്രീംകോടതി നോട്ടീസില്‍ വ്യക്തമാക്കി.
ലോക്പല്‍ ബില്‍ പാസാക്കാത്തതിന്റെ പേരില്‍ രാജിവെച്ച മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് നിയമസഭ പിരിച്ചുവിടണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. നിയമസഭ പിരിച്ചുവിടാതെ മരവിപ്പിച്ചു നിര്‍ത്തുന്നത് വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് ദോഷം ചെയ്യുമെന്ന നിയമോപദേഷ്ടാവ് കാമിനി ജെയ്സ്വാളിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് സുപ്രീം കോടതി വാദം കേള്‍ക്കാന്‍ തയ്യാറായത്. മാര്‍ച്ച് ഏഴിന് ഹര്‍ജി വീണ്ടും പരിഗണിക്കും.
എഎപിക്കു വേണ്ടി ഹാജരായ അഡ്വ.പ്രശാന്ത് ഭൂഷണ്, ഡല്‍ഹിയില്‍ പകരം സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ പൊതുതെരഞ്ഞെടുപ്പിനൊപ്പം ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പും നടത്തണമെന്ന് ആവശ്യപ്പെട്ടു. മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരായ അഴിമതി കേസുകള്‍ മൂടിവയ്ക്കുന്നതിനാണ് കേന്ദ്രം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
കെജ്രിവാള് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ദീക്ഷിതിനെതിരെ അഴിമതി കേസില്‍ അന്വേഷണം ആരംഭിച്ചിരുന്നുവെന്നും അഡ്വ.ഭൂഷണ് അറിയിച്ചു. കോണ്‍ഗ്രസോ ബിജെപിയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ നിയമസഭ മരവിപ്പിച്ചുനിര്ത്തേണ്ട കാര്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: