ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ മകന് അലി മൂസ ഗിലാനി അറസ്റ്റില്‍. എഫിഡ്രിന്‍ ക്വാട്ട കേസില്‍ ഹാജരാകാന്‍ എത്തവേ സുപ്രീംകോടതിക്ക് മുന്നില്‍വെച്ച് ആന്റി നാര്‍ക്കോട്ടിക് സംഘം അലി മൂസ ഗിലാനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
2010 ല്‍ രണ്ട് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് എഫിഡ്രിന്‍ ക്വാട്ട അനുവദിക്കാന്‍ ആരോഗ്യമന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നതാണ് കേസ്. കേസില്‍ അലി മൂസ ഉള്‍പ്പെടെ എട്ടു പേര് പ്രതികളാണ്. നേരത്തെ മുന്‍കൂര്‍ ജാമ്യത്തിനായി ലാഹോര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു. തുടര്‍ന്നാണ് അലി മൂസ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിന്റെ കാര്യത്തിനായി കോടതിയിലേക്ക് വരുമ്പോഴായിരുന്നു അറസ്റ്റ്.
സുപ്രീംകോടതി ബഞ്ചിന്റെ പരിഗണനയിലാണ് കേസ്. ടെക്സ്റ്റൈല്‍ മന്ത്രി മഖ്ദൂം ഷഹാബുദീന്, പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഖുഷ്നൂദ് അഖ്തര്‍ ലാഹിരി എന്നിവരും കേസില്‍ പ്രതികളാണ്. രണ്ട് സ്വകാര്യ കമ്പനികള്‍ക്ക് ലൈസന്‍സ് ലഭിക്കാനായി അലി മൂസ രാഷ്ട്രീയബന്ധം ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തിയതാണ് കേസിനാധാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: