ലണ്ടന്‍: ഒളിമ്പിക്സ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തില്‍ നുഴഞ്ഞുകയറിയ അജ്ഞാത യുവതിയെ തിരിച്ചറിഞ്ഞു. ബാംഗളൂരു സ്വദേശി മധുര ഹണി എന്ന യുവതിയാണ് ഇന്ത്യന്‍ സംഘത്തില്‍ നുഴഞ്ഞുകയറിയത്. ഉദ്ഘാടന ചടങ്ങില്‍ ദേശീയപതാകയുമേന്തി ഇന്ത്യന്‍ ടീമിനെ നയിച്ച സുശീലിന്റെ തൊട്ടുപിന്നിലായാണ് ചുവന്ന ഷര്‍ട്ടും നീല പാന്റ്സുമണിഞ്ഞ ഹണി സ്റ്റേഡിയത്തിലൂടെ നടന്നത്.
ഇന്ത്യന്‍ ടീമിനെ സ്റ്റേഡിയത്തിന്റെ വാതിലില്‍ നിന്ന് ഗ്രൗണ്ടിനടുത്തേക്ക് എത്തിക്കാന്‍ സംഘാടകര്‍ നിയോഗിച്ചതാണിവരെ. ട്രാക്ക് തുടങ്ങുന്നിടം വരെയായിരുന്നു ഇവര്‍ക്ക് ഡ്യൂട്ടി. എന്നാല്‍ ഇവര്‍ ടീമിനൊപ്പം തുടര്‍ന്നും നടക്കുകയായിരുന്നു.
ഇന്ത്യന്‍ സംഘത്തില്പ്പെട്ടതാണെന്ന ധാരണയിലായിരുന്നു കാഴ്ചക്കാര്‍. എന്നാല്‍ മാര്‍ച്ച് പാസ്റ്റിനുശേഷമാണ് ഇവരാരെന്ന് ടീമംഗങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയത്. അപ്പോഴേക്കും യുവതി സ്ഥലംവിട്ടിരുന്നു. മാർച്ച് പാസ്റ്റില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ ഹണി, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സുഹൃത്തുക്കള്‍ ഇവരെ തിരിച്ചറിഞ്ഞത്.
തന്നെ തിരിച്ചറിഞ്ഞുവെന്ന വിവരം പുറത്തായതോടെ ഹണി ഫേസ്ബുക്ക് അക്കൗണ്ട് നിര്‍ജ്ജീവമാക്കിയിട്ടുണ്ട്. പഠനത്തിന് ശേഷം ലണ്ടനിലാണ് ഹണി താമസിക്കുന്നതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: